Tuesday, May 3, 2011

ആഗോള നിരോധനം....

 അങ്ങനെ എന്‍ഡോസള്‍ഫാനും ലോകമാകെ നിരോധിച്ചു.നിരോധനം എന്ന് പറഞ്ഞാല്‍ ഉപാധികളോടെ ഉള്ള നിരോധനം. പത്തു വര്ഷം കഴിഞ്ഞാലേ പൂര്‍ണ്ണമായും നിരോധിക്കാന്‍ കഴിയൂ.കുറെ വര്‍ഷങ്ങള്‍ ആയി കാസര്‍ഗോഡ്‌  ഒരു പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒരു സുപ്രഭാതത്തില്‍ ഒരു വലിയ കൂട്ടായ്മ ആയി രൂപം പ്രാപിക്കുന്നു. അതിപ്പോള്‍ കാസര്‍ഗോഡും കടന്നു കേരളവും ഇന്ത്യയും കടന്നു ലോകം ആകെ ഉറ്റു നോക്കിയ ഒരു സംഭവം ആക്കി.
ഇതില്‍ വളരെ രസകരമായ ഒരു സംഭവം ആണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍...
എന്തിനും ഏതിനും ചാടി ഹര്‍ത്താല്‍ നടത്തുന്ന ഇടതു പക്ഷം ഇതിനും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..
എന്തിനു വേണ്ടി എന്ന് അറിയുമ്പോള്‍ അല്ലെ ചിരി വരുന്നത്.
കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വീണ്ടും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് വെള്ളിയാഴ്ച ഹര്‍ത്താല്‍.
ഉമ്മന്‍ ചാണ്ടി പത്ര സമ്മേളനം നടത്തുന്നത് വരെ ഇടതു പക്ഷം ഒന്നും ജനങ്ങളോട് പറഞ്ഞില്ല എന്‍ഡോ സള്‍ഫാന്‍ കേരളത്തില്‍ നിരോധിചിട്ടുന്ടെന്നു. എ.കെ.ആന്‍റണി മുന്‍കൈ എടുത്തു ആണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് കേരളത്തില്‍ എന്‍ഡോ സള്‍ഫാന്‍ വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും.ഉല്‍പാദിപ്പിക്കുന്നതും നിരോധിച്ചത്.
അച്ചുതാനന്ദന്‍ കസേരയില്‍ എത്തിയപ്പോഴേക്കും നിയമം നടപ്പിലായിരുന്നു. എന്നിട്ട് നാളിതു വരെ കേരളത്തില്‍ എവിടെയെങ്കിലും ഈ നിരോധിത വസ്തു ഉപയോഗിക്കുന്നതായോ വില്‍ക്കുന്നതായോ മറ്റോ സര്‍ക്കാര്‍ പറയുന്നില്ല. പിന്നെ എന്തിനാ ഈ സമരം. അതായത് കേരളത്തില്‍ നിലവില്‍ ഇല്ലാത്ത ഒരു സാധനം നിരോധിക്കണം എന്ന് പറഞ്ഞു ഉള്ള സമരം എന്തിനാ. അതും നിലവില്‍ നിരോധിച്ച ഒരു സാധനം വീണ്ടും നിരോധിക്കണം എന്നുള്ളത് എന്തിനാ?
അതിനെക്കുറിച്ച് ചാനല്‍ ആയ ചാനല്‍ എല്ലാം റിപ്പോര്‍ട്ട് കൊടുത്തു. അതായത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിരോധിച്ച എന്‍ഡോ സള്‍ഫാന്‍ കേരളത്തിലെ എല്ലാ കടകളിലും വാങ്ങാന്‍ കിട്ടും. ഇപ്പോഴും കേരളത്തിലെ എല്ലാ കൃഷി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരു പരിശോധനയും ഇല്ലാതെ കേരളത്തിലെ ചെക്ക്‌ പോസ്റ്റുകളിലൂടെ എന്‍ഡോസള്‍ഫാന്‍ കടന്നു വരുന്നു.
അപ്പോള്‍ അത് ആരുടെ കുഴപ്പം. ഭരിക്കുന്നവനു കാര്യക്ഷമം ആയി ഭരണ യന്ത്രം ഉപയോഗിക്കാന്‍ അറിയാതതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്?
അപ്പോള്‍ അച്ചുതാനന്ദന്‍ സ്വന്തം പരാജയം മറച്ചു വച്ച് കൊണ്ടല്ലേ ഈ സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.
അതെ. നമ്മള്‍ ഈ കപട മുഖം തിരിച്ചറിയണം.സ്വന്തം കഴിവ് കേടിനെ ഒളിപ്പിക്കാന്‍ നിരാഹാരം കിടക്കുക, പിന്നെ ഒരു ഹര്‍ത്താല്‍ നടത്തുക ....
ആഗോള നിരോധനം വന്ന ഉടനെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി വിജയം ആസ്വദിച്ചു.
ഒരു കാര്യം ആ മുഖ്യനോട്‌ ചോദിക്കാതെ തരമില്ല.
ഈ ആഗോള നിരോധനം കൊണ്ട് കേരളത്തിന്‌ എന്തെങ്കിലും നേട്ടം ഉണ്ടോ? ആഗോള നിരോധനം കേരളത്തില്‍ നടപ്പില്‍ വരുത്തുമോ?
ആഗോള നിരോധനം ആണോ കേരളത്തിന്‌ നല്ലത് അതോ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കേരളത്തില്‍ നിരോധിച്ചതാണോ കേരളത്തിന്‌ നല്ലത്.
ഇതിനു ഉത്തരം പറയാന്‍ എല്ലാവരും ഇത്തിരി ബുദ്ധിമുട്ടും.
കാരണം ആഗോള നിരോധനം അനുസരിച്ച് ചില ഇനം കൃഷികള്‍ക്കു ഈ കീടനാശിനി ഉപയോഗിക്കാം. പത്തു വര്ഷം വരെ. അതായത് അതിന്റെ മറവില്‍ വേറെ കൃഷിക്കും ഇത് ഉപയോഗിക്കപ്പെടും എന്നല്ലേ..
പക്ഷെ കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നടപ്പിലാക്കിയ നിരോധനം അനുസരിച്ച് ഈ സാധനം കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണു.
അപ്പോള്‍ സ്വീകരിക്കേണ്ടത് എന്താണ്.
ഒരു നിരാഹാരവും ഹര്‍ത്താലും നടത്തി നമ്മള്‍ നേടിയത് ലാഭമോ അതോ നഷ്ടമോ?
കേരളത്തില്‍ നിരോധനം നിലവില്‍ ഇരിക്കെ ഇത് ഇവിടെ സുലഭം ആയി ഉപയോഗിച്ചവര്‍ ഇനി ഉപയോഗിക്കാതിരിക്കുമോ?
ഇതിനെതിരെ സമരം നടത്തിയവുടെ കപട മുഖം കൂടി നമ്മള്‍ അറിയണം.
കാസര്‍ഗോഡ്‌ ദുരന്തം കാരണം എന്താണ്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹെലികോപ്ടരില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത് കൊണ്ടാണ് അവിടെ ദുരന്തം ഉണ്ടായത്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആരുടെതാണ്.
പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ആണ് ഈ കോര്‍പറേഷന്‍.
അപ്പോള്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കോര്പരെഷനും സര്‍ക്കാരിനും ആണ്.
ഇങ്ങനെ ഒരു നടപടി സ്വീകരിച്ച അതിലെ ഒരു ഉദ്യോഗസ്ഥനെതിരെയും സര്‍ക്കാര്‍ നടപടി എടുത്തില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് ഇവര്‍ ഒരു സഹായവും നല്‍കിയതും ഇല്ല. അവര്‍ക്കെതിരെ ആരും സമരം നടത്തിയതും ഇല്ല. കാരണം അവിടെ ഇടതു പക്ഷ യൂണിയന്‍ ആണ്.
മാത്രമല്ല കേന്ദ്രം നിരോധിച്ചിട്ടും ഇവര്‍ വ്യാപകമായി ഈ കീടനാശിനി ഇപ്പോഴും ഉപയോഗിക്കുന്നു.
ഇപ്പോള്‍ നടത്തിയ ഹര്‍ത്താലില്‍ ഈ കോര്പരെഷനിലെ ഒരു ജീവനക്കാരനും പങ്കെടുത്തില്ല എന്നത് കൂടി വായിക്കുമ്പോള്‍ ഇടതു പക്ഷത്തിന്റെ ഇരട്ടതാപ് നമുക്ക് മനസ്സിലാകും.
പന്ത്രണ്ടു വര്‍ഷമായി ഇതിനെതിരെ സമരത്തില്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു കാര്യം മറന്നോ?
അവിടെ ദുരന്തത്തിന് ഇരയായ അറുനൂറു കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം ആയി അമ്പതിനായിരം രൂപ കൊടുക്കും എന്ന് പറഞ്ഞിട്ട് നാളിത്ര ആയിട്ടും ആകെ നൂറ്റി എഴുപതു പേര്‍ക്ക് മാത്രമേ കൊടുത്തുള്ളൂ. ബാക്കി ഉള്ളവര്‍ മരിച്ചു കഴിഞ്ഞാല്‍ എങ്കിലും കിട്ടും ആയിരിക്കും അല്ലെ?
മുഖ്യ മന്ത്രിയുടെ നിരാഹാരദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ വേറെ ഒരനീതി കൂടി നടന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടു ആഴ്ചകളായി ഒരു കൂട്ടം ആളുകള്‍ അവിടെ നിരാഹാരം കിടക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ആണ് .
ഈ പൊരിഞ്ഞ വെയിലത്ത്‌ ദിവസങ്ങള്‍ ആയി അവര്‍ അവിടെ സമരം ചെയ്യുന്നു. പന്തല്‍ കെട്ടാന്‍ പോലീസ്‌ അനുവദിച്ചില്ല. സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പന്തല്‍ കെട്ടാന്‍ നിയമം ഇല്ല എന്നായിരുന്നു അന്ന് പറഞ്ഞത്.
പക്ഷെ കേരള മുഖ്യ മന്ത്രി നിരാഹാരം കിടക്കാന്‍ വന്നപ്പോള്‍ ഈ നിയമം മാറ്റി എഴുതിയിട്ടാണ് വന്നത് എന്ന് തോന്നുന്നു.
അവിടെ പന്തലും ഇട്ടു. കട്ടിലും വച്ച് . മൈക്കും വച്ചു . ഫാനും വച്ചു .
എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അപ്പോള്‍ മുഖ്യമന്ത്രിക്ക് നിയമം വേറെ. സാധാരണക്കാര്‍ക്ക് നിയമം വേറെ അല്ലെ?
പ്രസംഗം കഴിഞ്ഞ ഉടനെ കിടന്നു പോയ മുഖ്യ മന്ത്രി തലേ ദിവസമേ നിരാഹാരം തുടങ്ങി എന്ന് നമുക്ക് പറയാം.
എ സി ഒക്കെ വച്ചു നിരാഹാരം നടത്തിയ കരുണാനിധിയെ കളിയാക്കിയ കേരള യുവത ഈ ചെയ്തികളെ എവിടെയും കളിയാക്കി കണ്ടതും ഇല്ല.
എന്ത് വിരോധാഭാസം അല്ലെ?
പെട്ടെന്ന് തന്നെ ഈ സമരത്തിന്റെ മുന്നില്‍ ഇയാള ചാടി വീണതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ ഒക്കെ നാട്ടുകാരെക്കാലും പാര്‍ട്ടിക്കാര്‍ക്ക് അറിയാമായിരിക്കും അല്ലെ?