Saturday, March 19, 2011

SAKHAAVU PINARAAYI MATHSARIKKANDE?




ഒരു ഇന്ത്യന്‍ പൌരന്റെ എല്ലാ മൌലിക അവകാശങ്ങളും ഉള്ള ആള്‍ തന്നെയാണ് പിണറായി വിജയനും.
എന്ത് കൊണ്ട് അയാള്‍ മാത്രം മുഖ്യധാര അഥവാ  അധികാര രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിരതപ്പെടുന്നു.അയാള്‍ക്ക്‌ വേണ്ടി എന്ത് കൊണ്ട് ആരും മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തുന്നില്ല.?
കാരണം ഒന്നേയുള്ളൂ ലാവലിന്‍ കേസില്‍ ഏഴാം പ്രതിയാണ് പിണറായി വിജയന്‍ ...
അധികാരത്തില്‍ ഇരുന്നപ്പോള്‍ എടുത്ത ഒരു നടപടി ആണ്  പിന്നീട് വിവാദം ആയ കേസിന് ആധാരം.
അധികാരത്തില്‍ നിന്നും ഒഴിഞ്ഞു ഏറെ നാള്‍ കഴിഞ്ഞു രജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌ 1998 ല ആണ് പിണറായി മന്ത്രി സ്ഥാനം ഒഴിയുന്നത്.
ഇപ്പോള്‍ പതിമൂന്നു വര്ഷം കഴിഞ്ഞു കേസ്‌ എവിടെയും എത്തിയില്ല.
പക്ഷെ പിണറായി വിജയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പൊതുജനം മുന്‍കൂട്ടി അങ്ങ് തീരുമാനിക്കുന്നു.
മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കേസിലെ പ്രതി മത്സരിക്കുന്നത് ധാര്‍മികത ആണോ എന്നാ ചോദ്യം നാം ഉയര്‍ത്തും.
ഈ ധാര്‍മികതയുടെ അടിസ്ഥാനം എന്താണ്?
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഈ ധാര്‍മികതയ്ക്ക് എന്തെങ്കിലും കാര്യം ഉണ്ടോ?
ഈ ധാര്‍മികത കൊണ്ടുള്ള ഗുണം ആര്‍ക്ക് ആണ്.
സി.പി.എമ്മിലെ വിഭാഗീയത ഒന്ന് കൊണ്ട് മാത്രമാണ് ധാര്‍മികത കേരള രാഷ്ട്രീയത്തിലെ ഒരു അളവ് കോല്‍ ആയി മാറിയത്‌.
അവരവര്‍ക്ക് ഗുനമുണ്ടാകുന്ന വിധത്തില്‍ ധാര്‍മികതയെ വളച്ചൊടിക്കുകയും ചെയ്തു ഒരു പറ്റം കപട ധാര്‍മിക വാദികള്‍ ..
ഈ ധാര്‍മികതയ്ക്ക് നമ്മുടെ ജന പ്രാതിനിധ്യ നിയമത്തില്‍ ഒരു സ്ഥാനവും ഇല്ല
കേസില്‍ പ്രതിയായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജന പ്രാതിനിധ്യ നിയമം പറയുന്നും ഇല്ല.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്നാണു നമ്മുടെ നീതി സംഹിത പറയുന്നത്.ആരാണ് കുറ്റവാളി ?
കുറ്റം ചെയ്യുന്നയാള്‍ എന്ന് എളുപ്പത്തില്‍ പറയാം.
ഒരാള്‍ കുറ്റം ചെയ്തു എന്ന് എങ്ങനെ തെളിയിക്കാം?
ആരോപണം നേരിടുന്നവര്‍ കുറ്റവാളികള്‍ ആണോ?
ആണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ കുറ്റവാളികള്‍ അല്ലാത്തവര്‍ ഉണ്ടാകില്ല.
ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുതിര്‍ന്നവരെ കിട്ടാത്ത അവസ്ഥ വരും.
ഒരാള്‍ക്കെതിരെ അന്യോഷണം നടത്താന്‍ തീരുമാനിച്ചാല്‍ അയാള്‍ കുറ്റവാളി ആകുമോ?
ആണെങ്കില്‍ ഒരുപാട് നേതാക്കന്മാര്‍ കുറ്റവാളികള്‍ ആണ്.
അന്യോഷണം നടത്തി പ്രതി എന്ന് കണ്ടെത്തിയാല്‍ ഒരാള്‍ കുറ്റവാളി ആകുമോ?
കൊലപാതക കേസില്‍ പോലും പ്രതിക്ക് ഒരുപാട് മൌലിക അവകാശങ്ങള്‍ ഉണ്ട്
സ്വന്തം ഭാഗം കോടതിയില്‍ വാദിക്കാം.
തെളിവുകള്‍ നിരത്താം.
അനുകൂലമായ സാക്ഷികളെ ഹാജരാക്കാം.
കീഴിക്കോടതി മുതല്‍ സുപ്രീം കോടതി വരെ നിയമ പോരാട്ടങ്ങള്‍ നടത്താം.
ഒടുവില്‍ കോടതി തീരുമാനം വരും.
അതിന്മേല്‍ മറ്റൊരു തീരുമാനമോ അപേക്ഷയോ പറ്റില്ല എന്ന അങ്ങേ അറ്റം.
അപ്പോള്‍ ആണ് കുറ്റവാളി എന്നാ വിശേഷണം അനുയോജ്യം ആകുന്നതു.
ഏതെന്കിലും ഒരു കോടതി ശിക്ഷ നല്‍കിയാല്‍ നമുക്ക് പറയാം ഒരാള്‍ കുറ്റവാളി എന്ന്.
പ്രതി എന്ന വാക്കിന്റെ ഇന്ഗ്ലിഷ് അക്ക്യൂസ്ദ്‌ എന്നാണു.
അതായത് കുറ്റാരോപിതന്‍ .കുറ്റാരോപിതന്‍ എന്നാല്‍ കുറ്റവാളി അല്ല.
കുറ്റം ആരോപിക്കപ്പെട്ട ആള്‍ എന്നാണു.ലാവലിന്‍ കേസിലെ ഏഴാം പ്രതിയായ പിണറായി കുറ്റാരോപിതന്‍ ആണ്.
ക്ട്ടവാളി ആണോ?
എല്ലാവരും ചോദിക്കുന്നത് വി എസ് മത്സരിക്കുമോ/
സീറ്റ്‌ കിട്ടുമോ?
മത്സരിചില്ലെന്കില്‍ എന്താകും പാര്‍ട്ടിയുടെ ഗതി എന്നൊക്കെയാണ്?
ഇങ്ങനെ ഒരു നേതാവിന് വേണ്ടി ഉയരുന്ന ചോധ്യങ്ങള്‍ക്കിടയില്‍ നമ്മള്‍ ഒരിടത് പോലും കേട്ടില്ല പിണറായി മത്സരിക്കുമോ എന്ന്?
ധാര്‍മികതയുടെ പേരില്‍ സി പി എം പിണറായി മാറ്റി നിര്‍ത്തുന്നത് ശരി എന്ന് വക്കാം.
പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു.
എന്ത് കൊണ്ട് പിണറായി വിജയന്‍ മത്സരിക്കണം എന്ന് ആരും പരസ്യമായി ആവശ്യപ്പെടുന്നില്ല.
ആരെയാണ് ഭയപ്പെടുന്നത്?
ലാവലിന്‍ കേസില്‍ കുറ്റപത്രം വന്നതിനു ശേഷം പ്രകാശ്‌ കാരാട്ട് പറഞ്ഞു പിണറായി വിജയന്‍ ഒരു പഞ്ചായത്ത് അംഗം എങ്കിലും ആയിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നു എന്ന്.
ഇതിനെ നാം ധാരിമികത എന്ന് വിളിക്കുന്നു.
കാരാട്ട് പറഞ്ഞാല്‍ നാം അതിനെ ധാര്‍മികത എന്ന് വിളിച്ചു പിന്താങ്ങും.
അതിനാല്‍ അഞ്ചു വര്ഷം മുന്‍പ്‌ പിണറായി മത്സര രംഗത്ത് നിന്നും മാറി നിന്നു.
ഈ അഞ്ചു കൊല്ലത്തിനിടെ ലാവലിന്‍ കേസില്‍ വിചാരണ ഒന്നും നടന്നില്ല.
തുടര്‍ അന്യോഷണം നടക്കുന്നു.
ചിലപ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാം.
അന്യോഷണം ഇപ്പോഴും തുടരുന്നു.
അഞ്ചു വര്ഷം കഴിഞ്ഞു നിയമ സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും എല്ലാവരും ചര്‍ച്ച ചെയ്യുന്നത് വി എസ്സിന്റെ സ്ഥാനാര്‍ഥിത്വം ആണ്.
എന്താ പിണറായി വിജയന്‍ മത്സരിക്കണ്ടേ?
ഒരിക്കലും തീരാത്ത കോടതി നടപടികള്‍ കൊണ്ട് കേസുകള്‍ എല്ലാം നീണ്ടു നീണ്ടു പോകുന്നു.
ഇത് മനുഷ്യാവകാശങ്ങളുടെ ലംഖനം കൂടിയല്ലേ?
പാമോലിന്‍ കേസില്‍ അഴിമതിയില്ല എന്ന് ഏതെന്കിലും കാലത്ത് തെളിഞ്ഞാല്‍ ആ വിധി കൊണ്ട് അന്തരിച്ചു പോയ കരുണാകരന് എന്ത് ഗുണം?
ഇനി ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു ലാവലിന്‍ കേസില്‍ വിചാരണ കഴിഞ്ഞു വിധി പ്രസ്താവിക്കുമ്പോള്‍ ഇടപാടില്‍ ക്രമക്കേടില്ല എന്ന് തെളിഞ്ഞാല്‍ പിണറായിക്ക്‌ നഷ്ടപ്പെട്ട ഇരുപതു കൊല്ലം ആര് തിരികെ നല്‍കും?
ലാവലിന്‍ വിധി വരും വരെ ധാര്‍മികതയുടെ പേര് പറഞ്ഞു സി പി എം പിണറായിയെ മാറ്റി നിര്‍ത്തുമോ?
ധാര്‍മികതയുടെ പരിധി  എത്ര വര്ഷം ആണ്?
കേരള രാഷ്ട്രീയത്തില്‍ നിരനായകമായ സ്ഥാനവും  സ്വാധീനവും ശക്തിയും ഉള്ളയാള്‍ തന്നെയാണ് പിണറായി വിജയനും.
പാര്‍ട്ടിയെ നയിക്കാന്‍ ശക്തിയുള്ള, ഭരണ രംഗത്ത് കഴിവ് തെളിയിച്ച
ഇദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഗുണകരം ആകാന്‍ ഉപയോഗിക്കെണ്ടാതല്ലേ?
ധാര്‍മികതയുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്തപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുള്ള അവകാശം കൂടി അല്ലെ നിഷേധിക്കപ്പെടുന്നത്?
ഒരാളുടെ മൌലിക അവകാശതിനുമേല്‍ കടന്നു കയറാന്‍ ധാര്‍മികതയ്ക്ക് എന്തവകാശം ആണുള്ളത്?
ചോദ്യങ്ങള്‍ ഇങ്ങനെ ഒരുപാടുണ്ട് ...
നമുക്ക് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍.....

Sunday, December 13, 2009

ലോകത്തിലെ ഏറ്റവും വലിയ അബദ്ധം

മലയാളത്തിലെ മാധ്യമ രാജാവ് മലയാള മനോരമ വലിയ ഒരു അബദ്ധം കാണിച്ചു, കഴിഞ്ഞ ആഴ്ച.
അതാണ്‌ ഇവിടെ കൊടുക്കുന്നത്..വായിക്കാന്‍ കഴിയാത്തവര്‍ ചിത്രത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി
വലുതായി കാണാം

Friday, November 13, 2009

അപകടം!! കേരളത്തിലെ 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു



ഇടുക്കി,എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു
കേരള സംസ്ഥാനം രുപീകരിക്കുന്നതിനു മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്കായി കാത്തു വച്ചിരിക്കുന്നത് 5 ജില്ലകളെ വിഴുങ്ങുന്ന ജല ബോംബ്‌ ആണ്.
പ്രധാനമായും എറണാകുളം ഇടുക്കി ജില്ലകളെ നാമാവശേഷം ആക്കും .


മൂലത്തര ഡാം അപകടം കണ്ടില്ലേ?
സമീപ ഭാവിയില്‍ മുല്ലപ്പെരിയാറില്‍ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച് നമുക്ക് വ്യക്തമായ മുന്നരിപ്പായി നാമിത് കണ്ടില്ലെങ്കില്‍
പിന്നെ ഈ രണ്ടു ജില്ലയും അവിടത്തെ ജനതയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രം ആകും.
അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്‍റെ ആശങ്കകള്‍ കോടതിയെ അറിയിക്കുന്നതിനായി ജലവിഭവ വകുപ്പ് ഇടക്കാല റിപ്പോര്‍ട്ട്‌
തയ്യാറാക്കിയിരുന്നു.അതില്‍ പറയുന്നത് എന്താണെന്നു നോക്കുന്നത് നമുക്ക് നല്ലതാണ്.


.
പേമാരിയുടെയോ ഭൂകംബതിന്ടെയോ രൂപത്തിലെത്തുന്ന താളപ്പിഴകള്‍ മുല്ലപ്പെരിയാറിനെ ജലബോംബ്‌ ആക്കി മാറ്റും.
ഈ റിപ്പോര്‍ട്ട് കണ്ടിട്ട് ഇനിയും നമ്മള്‍ vaayum നോക്കിയിരുന്നാല്‍ പിന്നെ ചിന്തിക്കാന്‍ പോലും സമയം കിട്ടില്ല.
അത്രയ്ക്ക് ഭയാനകമായ വിപത്ത് ആണ് നമ്മളെ അഭിമുകീകരിക്കുന്നതു.
ഇതില്‍ പറയുന്ന പോലെ ഒരു താളപ്പിഴ സംഭവിച്ചാല്‍ എന്താണ് ഉണ്ടാകുക എന്ന് ചിന്തിച്ചു നോക്കിയോ?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ തിരദേശ ജില്ലകളായ ഇടുക്കിയിലെയും എറണാകുളം ജില്ലയിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആകും..മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാന്‍ പറ്റാതെ വന്നാല്‍ ൩൫
കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടും തകരും.അങ്ങനെ
രണ്ടു അണക്കെട്ടുകള്‍ ഒരുമിച്ചു തകരുന്ന വന്‍ വിപതിലേക്ക് കേരളം എത്തും.

മുല്ലപ്പെരിയാറിന് തൊട്ടു താഴെയാണ് വണ്ടിപ്പെരിയാര്‍ പാലം.
ഈ പാലതിനെക്കാള്‍ ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒഴുകും...
ജലനിരപ്പ്‌ ആറു മീറ്റര്‍ ഉയരുന്നതോടെ അര മണിക്കു‌രിനുള്ളില്‍ തൊട്ടടുത്ത പഞ്ചായത്തുകള്‍ ആയ
വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്കൊവില്‍ എന്നിവ മുഴുവനായി വെള്ളത്തിനടിയില്‍ ആകും.
രക്ഷാപ്രവര്‍ത്തനം നടക്കാത്ത തരത്തില്‍ വെള്ളത്തിനടിയില്‍ ആകും.
ഏകദേശം 15 TMC അതായത് 42000 കോടി ലിറ്റര്‍ വെള്ളമാണ് ഒറ്റയടിക്ക് മുല്ലപെരിയാരില്‍
നിന്നും ഒഴുകിയെത്തുക.
15 TMC സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാറിലെ പ്രളയജലം ഉള്‍ക്കൊള്ളാന്‍
25 TMC സംഭാരന്‍ ശേഷിയുള്ള ഇടുക്കി അണക്കെട്ടിനു കഴിഞ്ഞില്ലെങ്കില്‍ രണ്ടും കൂടി 45 TMC വെള്ളമാണ് പ്രവഹിക്കുക.
നിലവില്‍ അറുപതു ശതമാനം വെള്ളമുള്ള ഇടുക്കിക്ക് ബാകിയുള്ള സ്ഥലത്ത് മാത്രമേ പ്രളയജലം ഉള്‍ക്കൊള്ളാന്‍ കഴിയൂ.
വന്‍ ഒഴുക്കില്‍ കല്ലും മണ്ണും ഇടുക്കിയില്‍ എത്തും.
അപ്പോള്‍ സംഭാരന്‍ ശേഷി വിണ്ടും കുറയും.
ഇങ്ങനെ വരുമ്പോള്‍ അപകടം മുന്‍കൂട്ടി കണ്ടു ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറന്നു വിട്ടു
ജലനിരപ്പ്‌ കുറയ്ക്കുകയാണ് ഭാഗികമായ പോംവഴി.
കാലങ്ങളായി തുറക്കാത്ത പശ്ചിമ ഘട്ട പര്‍വത നിരകളുടെ ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിന്റെ സ്ഥാനം തന്നെ വിപത്തിന്റെ ആഴം കൂട്ടുന്നു.
പുനരധിവാസം അസാധ്യം.ആളുകളെ മാറി പാര്‍പ്പിക്കാന്‍ പറ്റുന്ന വെള്ളം കേറാത്ത ഉയരത്തിലുള്ള രണ്ടു സ്കൂളുകള്‍ മാത്രമേ അവിടെ ഉള്ളു.
മുല്ലപ്പെരിയാറില്‍ സ്പില്‍ വെ മാത്രം ആണുള്ളത്.
അടിയിലെ കവാടം ഇല്ല.
മുന്‍കൂട്ടി അറിഞ്ഞാല്‍ പോലും ജലം ഒഴുക്കി കളയാന്‍ കഴിയില്ല.
താഴെയുള്ള സ്ലൂയിസ്‌ ഗേറ്റ് നിര്മിചിട്ടില്ലാതതിനാല്‍ അപകടകരമായ തോതില്‍ ജലം ഉയരും.
ഇതോടെ 136 അടി ഉയരത്തില്‍ സംഭരിക്കുന്ന വെള്ളം മുഴുവനും പുറത്തേക്കു പോകും.
പിന്നെ നമ്മള്‍ക്ക് ഈ രണ്ടു ജില്ലകള്‍ സ്വപ്നം മാത്രം ആകും.
മൂന്നു സാധ്യതകള്‍ ആണ് ഡാം തകരാന്‍ കാരണം ആകുക.
മുല്ലപ്പെരിയാറിന് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയില്ല.
ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യ അന്യമായ കാലത്ത് നിര്‍മിച്ച ഈ ഡാം റിക്ടര്‍ സ്കെയില്‍ 6.5 ശേഷിയുള്ള
ഭൂകമ്പത്തില്‍ അണക്കെട്ട് തകരും.
കനത്ത മഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നാലും ഡാം തകരും.
മൂന്നാമതായി ബലക്ഷയം മൂലം ഡാമില്‍ ചോര്‍ച്ച രൂപപ്പെട്ടു തകരാം.
ഇപ്പോള്‍ തന്നെ ഡാമില്‍ ചോര്‍ച്ച തുടങ്ങിയിട്ടുണ്ട് .
അതായത് ഒരു വന്‍ വിപത്ത് നമ്മുടെ അടുത്തു തന്നെ കാത്തു നില്‍ക്കയാണ്‌.
ഇനിയും നമ്മള്‍ നോക്കി ഇരിക്കണോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു.



Monday, October 5, 2009

ഇവരെ സൂക്ഷിക്കുക



അയിരൂര്‍ അശ്വതിഭവനില്‍ ശിവപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ തെന്മലയില്‍നിന്നും വര്‍ക്കല പോലീസ് അറസ്റ്റുചെയ്ത പ്രതികള്‍ ഇവരാണ്. കൊല്ലം ഇളമ്പല്ലൂര്‍ പെരുമ്പുഴ സരസ്വതിഭവനില്‍ സോമന്‍ എന്ന സുഭാഷ് (26), അയിരൂര്‍ ഇലകമണ്‍ ചാരുംകുഴി എസ്.എസ്. സദനത്തില്‍ സുനില്‍ (26), പള്ളിമണ്‍ വിളിച്ചിക്കാല വള്ളക്കടവ് ചരുവിള പുത്തന്‍വീട്ടില്‍ സുധി (22) എന്നിവര്‍ ആണ് പ്രതികള്‍. ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരാണിവര്‍. പ്രതികളെ കാണാന്‍ പോലീസ് വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിയാത്തവിധം ജനങ്ങള്‍ തടിച്ചുകൂടി. കൊലപാതകം ആസൂത്രണംചെയ്തതായി കരുതുന്ന ചാരുംകുഴിയിലെ സുനിലിന്റെ വീട്ടിലാണ് പ്രതികളെ തെളിവെടുപ്പിനായി ആദ്യം കൊണ്ടുവന്നത്. സംഭവത്തിന്റെ തലേദിവസം പ്രതികള്‍ ഇവിടെ തങ്ങിയതായും സൂചനയുണ്ട്. സംഭവദിവസം കൂടുതല്‍ കൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ ആലോചിച്ചിരുന്നു. എന്നാല്‍ യാത്രചെയ്തിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞതുകാരണം പദ്ധതി തകിടംമറിഞ്ഞതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പോലീസ്‌വാഹനം കണ്ടെന്ന സംശയത്തില്‍ വേഗതയിലോടിച്ചപ്പോഴാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. മറിഞ്ഞ വാഹനം പിന്നീട് വേങ്കോട് താന്നിമൂട് കോളനിയിലെ ഒരു വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളെ തെളിവെടുപ്പിനായി കോവൂര്‍ കോളനിയിലെത്തിച്ചു. അവിടെ ചിലരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് കരുതുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം പോലീസിന് ചോര്‍ത്തുന്നുവെന്ന സംശയംകാരണമാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. ഇതിനായി പല പ്രാവശ്യം ശ്രമിച്ചിട്ടും പദ്ധതി പാളുകയായിരുന്നു. പോലീസ് ഓട്ടോയില്‍ ഇവരെ പിന്തുടരുന്നുവെന്ന സംശയമായിരുന്നു പദ്ധതി തകരാന്‍ കാരണം. ഈ സംഘത്തിന്റെ വെട്ടേറ്റ അശോകന്റെ ചായക്കടയിലും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നു. പുലര്‍ച്ചെ ബൈക്കില്‍ കടയിലെത്തിയ പ്രതികള്‍ ചായയും വടയും വേണമെന്നാവശ്യപ്പെട്ടു. അതിന് താമസമുണ്ടെന്ന് അശോകന്‍ പറഞ്ഞപ്പോള്‍ സിഗററ്റ് വേണമെന്നായി. സിഗററ്റ്എടുക്കാനായി തിരിഞ്ഞപ്പോഴാണ് അശോകന് വെട്ടേറ്റത്. ബൈക്കിന് പിറകിലിരുന്നയാളാണ് വെട്ടിയതെന്ന് തെളിവെടുപ്പില്‍ ബോധ്യമായി. പിന്നീട് വെള്ളിയാഴ്ചക്കാവിലും വടശ്ശേരിക്കോണം അംബേദ്കര്‍ കോളനിയിലും പ്രതികളെ കൊണ്ടുവന്നു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ്‌ചെയ്തു.
ഇവരുടെ എല്ലാം നേതൃത്വം ഒരു വക്കിലിനാണ് എന്നത് വളരെ ചിന്തനീയമായ ഒരു കാര്യം ആണ്.ഇങ്ങനെ ഉള്ള ഒരു സംഘടന ഉണ്ടാക്കി എടുക്കുകയും അതിനെ ഇത്രയും വളര്‍ത്തുകയും ചെയ്യുവാന്‍ ഈ ചെറിയ ദളിതന്മാര്‍ക്ക് കഴിയുമോ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.ഇതിനൊക്കെയുള്ള പണം അവര്‍ക്ക് എവിടെ നിന്ന് കിട്ടുന്നു.അതിനൊക്കെ ഉപരി ഇവര്‍ കൊല്ലാനും വെട്ടാനും തിരഞ്ഞെടുത്തതു എന്തുകൊണ്ട് ഇവരെ രണ്ടു പേരെ മാത്രം ആയി എന്നുള്ളത് പോലീസുകാര്‍
കണ്ടു പിടിക്കണം.മരിച്ചയാളും പരിക്ക് പറ്റിയ ആളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും ഇതുവരെ ഒരു പത്രത്തിലും കണ്ടില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ആരെങ്കിലും ആയി ശത്രുത ഉണ്ടാകാന്‍ വഴിയുള്ള എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുന്നതും അത്യാവശ്യമാണ്.ചിലപ്പോള്‍ ഇതും ആസൂത്രിതമായ ഒരു ഗുണ്ടാ ആക്രമണം ആകാന്‍ ചാന്‍സ് ഉണ്ട്.ഇത് പോലെ ഒരു സംഘടനയുടെ ലേബലില്‍ ആകുമ്പോള്‍ ശരിയായ സൂത്രധാരന് മറഞ്ഞു നില്‍ക്കാന്‍ പറ്റുന്നതാണ്.കേസന്യോഷണം ആ വഴിക്കും പോകുന്നത് ഈ സംഭവത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത മാറ്റാന്‍ സഹായിക്കുന്നതാണ്.അത് എത്രയും പെട്ടെന്ന് വേണ്ടതും ആണ്.ഇങ്ങനെ ശരിക്കും നക്സല്‍ രിതിയിലുള്ള ഒരു ആക്രമണം ഉണ്ടായിട്ടും ഈ സംഘടനയെ നിരോധിക്കാന്‍ എന്ത് കൊണ്ടു നമ്മുടെ ഭരണപക്ഷം തിരുമാനിക്കുന്നില്ല എന്നതും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടത് ആണ്.

Sunday, March 22, 2009

കമ്മ്യൂനിസ്ടുകാര്‍ വറ്റിച്ച ഒരു കടല്‍..ARALSEA


















































സമുദ്രജലം ബക്കറ്റില്‍ കോരി എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പിണറായി സഖാവ് കാണാന്‍ ഇതാ നിങ്ങള്‍ കമ്മ്യൂനിസ്ടുകാര്‍ വറ്റിച്ച ഒരു കടല്‍..അറാല്‍സീ എന്ന ഈ സമുദ്രം ഇപ്പോള്‍ ഒരു സമുദ്രം അല്ല.ഉസ്ബെകിസ്ഥാനിലും കസാകിസ്ഥാനിലുമായി കിടക്കുന്ന ഈ മരുഭൂമി(?) മനുഷ്യ മനസാക്ഷിയോട് ഒത്തിരി ചോദ്യങ്ങള്‍ ചോദിക്കുന്നു.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രണ്ടു രാജ്യത്തിലെയും ജനങ്ങള്‍ പറയും കമ്മ്യൂനിസ്ടുകാരന്റെ കടല്‍ക്കഥകള്‍.ലോകത്തിലെ നാലാമത്തെ വലിയ കടല്‍ അങ്ങനെ ഒരു വലിയ മരുഭൂമി ആക്കിയ കഥകള്‍



കസാകിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും പരുത്തി കൃഷിക്ക് ആവശ്യത്തിനു വെള്ളം കിട്ടാന്‍ വേണ്ടി റഷ്യയില്‍ കമ്മ്യൂനിസ്ടുകാര്‍ അധികാരത്തില്‍ വന്നയുടനെ അരാള്‍ സീ രണ്ടു വന്‍ ചാലുകള്‍ വെട്ടി ഈ സ്റ്റേറ്റ് കളിലേക്ക് തിരിച്ചുവിട്ടു.വളരെ നാളുകള്‍ കഴിഞ്ഞപ്പോള്‍ സമുദ്രം വറ്റി വരണ്ടു മരുഭുമിയായി. കസാകിസ്ഥാനും ഉസ്ബെക്കിസ്ഥാനും പരുത്തി കൃഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എതിയെന്കിലും ഈ സമുദ്ര തീര നിവാസികളുടെ കഷ്ടകാലം ഇനിയൊരിക്കലും തീരാന് സാധ്യത ഇല്ല. സമീപ സ്ഥലമെല്ലാം ശുദ്ധ ജലം കിട്ടാതെ വലയുന്നു. ഒരു മരം പോലും വളരില്ല ഈ ഉപ്പു നിറഞ്ഞ മണ്ണില്‍. പറഞ്ഞാല്‍ അവസാനിക്കാത്ത ഒത്തിരി പരിസ്ഥിതി പ്രശ്നങ്ങള്‍ കൊണ്ടു ഇവരുടെ ജീവിതം നരകിക്കുന്നു. ഗോര്‍ബച്ചേവ് വന്നു കമ്മ്യൂണിസം നശിപ്പിച്ച്ചെന്കിലും ഇവരുടെ കഷ്ടപ്പാടുകള്‍ ഒരിക്കലും തീരില്ല. ഇനി പറയൂ കടല്‍ വെള്ളം വറ്റിക്കാനും ബക്കറ്റില്‍ കോരി എടുക്കാനും പിണറായിക്കും അച്ചുമാമനും പറ്റുമോ? കടലല്ല എന്തു വേണമെന്കിലും ഇവര്‍ വറ്റിക്കും. അതാണ്‌ കമ്മ്യുണിസം.......




Saturday, March 14, 2009

വനിതകളുടെ ശബരിമല









ആറ്റുകാല്‍ ക്ഷേത്രത്തിനെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വനിതകളുടെ ശബരിമല ആയി പ്രഖ്യാപിച്ചിരിക്കുന്നു.ഇതിനായി പരിശ്രമിച്ച നമ്മുടെ പ്രിയന്കരിയായ ശ്രിമതി.സോണിയാ ഗാന്ധിക്ക് ആശംസകള്‍


പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

Sunday, August 17, 2008

ഞാന്‍ മലയാളി

ഞാന്‍ മലയാളി
പ്രിയപ്പെട്ടവരെ,ഞാന്‍ മാത്രമല്ല, നമ്മളെല്ലാം മലയാളികളാണു..ഒരു സാധാരണ മലയാളിയുടെ മനസ്സ് നിങ്ങള്‍ക്ക് ഇവിടെ കാണാം....നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു..എന്റെ എല്ലാ സംരംഭങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടുള്ള എന്റെ കൂട്ടുകാര്‍ക്ക്, പ്രത്യേകിച്ച് അകാലത്തില്‍ മറഞ്ഞുപോയ എന്റെ ഷജീറിനും ജലാലിനും വേണ്ടി ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു.........

Tuesday, August 12, 2008

ഞാന്‍ മലയാളി

ഞാന്‍ മലയാളി
പ്രിയപ്പെട്ടവരെ,ഞാന്‍ മാത്രമല്ല, നമ്മളെല്ലാം മലയാളികളാണു..ഒരു സാധാരണ മലയാളിയുടെ മനസ്സ് നിങ്ങള്‍ക്ക് ഇവിടെ കാണാം....നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു..എന്റെ എല്ലാ സംരംഭങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടുള്ള എന്റെ കൂട്ടുകാര്‍ക്ക്, പ്രത്യേകിച്ച് അകാലത്തില്‍ മറഞ്ഞുപോയ എന്റെ ഷജീറിനും ജലാലിനും വേണ്ടി ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു.........
ഷേര്‍ഷ