Sunday, April 10, 2011

കേരളം തുലച്ച ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍.......


ഇനി ഒരു അഞ്ചു വര്ഷം കൂടി കിട്ടിയാല്‍ തേനും പാലും ഒക്കെ ഒഴുക്കാംഎന്നും  വന്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരുത്താം എന്നും പറയുന്ന നമ്മുടെ മുഖ്യ മന്ത്രിയും ഇടതു പക്ഷവും അവരുടെ വികസന വിരോധം കൊണ്ട് നമുക്ക് നഷ്ടപ്പെടുത്തിയത് ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ ആണ്. ആ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ലഭിക്കുമായിരുന്ന മൂന്നു ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം  കൂടി ആണ് നമുക്ക് നഷ്ടമായത് എന്നോര്‍ക്കുമ്പോള്‍ ആണ് ഇവര്‍ ചെയ്ത പാതകത്തിന്റെ വലിപ്പം മനസ്സിലാകുന്നത്.

               സ്വകാര്യ മൂലധനതോട് വാക്കുകളില്‍ വളരെ ഉദാരത കാട്ടിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആയിരുന്നു പടിയിറങ്ങി പോകാന്‍ നില്‍കുന്നത്.കേരളം കണ്ട മികച്ച വ്യവസായ മന്ത്രിയെന്നും ധനകാര്യമാന്ത്രിയെന്നും ഒക്കെ ഇടതു പക്ഷം ഉയര്‍ത്തിക്കാട്ടുന്നവര്‍ അടങ്ങുന്ന മന്ത്രിസഭ അധികാരത്തില്‍ കേറിയ ആദ്യ വര്ഷം പ്രഖ്യാപിച്ചു കേരളത്തില്‍ ചുര്ങ്ങിയത് ഇരുപതിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന്. വാക്കുകളില്‍ ഒതുങ്ങിയില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുപതിനായിരത്തില്‍ പരം കോടിയുടെ സ്വകാര്യ പദ്ധതികള്‍ പ്രക്യാപിക്കപ്പെട്ടു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍....
പിന്നെ വയസായികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളും മറ്റും നടന്നു. പ്രാഥമിക അനുമതികളും നല്‍കി. ഇപ്പോള്‍ അഞ്ചു വര്ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നമുക്ക് കാണാം സ്വപ്ന പദ്ധതികള്‍ ഒന്നും നടന്നില്ല. എല്ലാം സ്വപ്നങ്ങള്‍ ആയി തന്നെ ഇരിക്കുന്നു. സ്വപ്നങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങള്‍ ആയിത്തന്നെ ഇരിക്കുന്നത് നല്ലതാണെന്ന് പണ്ടാരോ പറഞ്ഞോ?
                 അനിശ്ചിതം ആയി ഇരിക്കുന്ന ഈ സ്വപ്ന പദ്ധതികള്‍ ഏതൊക്കെ ഒന്ന് നോക്കാം നമുക്ക്. ആദ്യത്തെ പദ്ധതി മാത്രം ആയിരിക്കും മലയാളികള്‍ക്ക് സുപരിചിതം. അതെ നമ്മുടെ സ്മാര്‍ട്ട് സിറ്റി തന്നെ. (അവസാന സമയത്ത് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ വീണ്ടും ഒപ്പിടെണ്ടി വന്നു എന്ന് മാത്രം.)  സൈബര്‍ സിറ്റി, ഹൈ ടെക് സിറ്റി, നോളെജ് സിറ്റി, കോഴിക്കോട് നോളെജ് പാര്‍ക്ക്‌, പത്തു പ്രത്യേക സാമ്പത്തിക മേഖലകള്‍ ...അതിലെ എഴാമത്തെയാണ് കൊച്ചിയിലെ സ്കൈ സിറ്റി. മൊത്തം മൂന്നു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ ആയിരുന്നു ഇതെല്ലാം കൂടി.
                 പദ്ധതികള്‍ മിക്കതും പല വിവാദങ്ങളില്‍ പെട്ടാണ് ഈ അവസ്ഥയില്‍ ആയത്.പരിസ്ഥിതി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ടു ആണ് മിക്ക വിവാദങ്ങളും. സി പി എമ്മില്‍ മുഖ്യമന്ത്രി ഒരു ഭാഗത്തും ഔദ്യോഗിക ഗ്രൂപ്പിലെ മന്ത്രിമാര്‍ ഒരു ഭാഗത്തും നിന്നുണ്ടായ ഭിന്നതകള്‍, മുന്നണിയില്‍ സി പി ഐ, ആര്‍ എസ് പി എന്നീ കക്ഷികള്‍ പല പദ്ധതികളോടും കാണിച്ച എതിര്‍പ്പ് എന്നിവ ഒക്കെ ഈ ദുരവസ്ഥക്ക് കാരണമായി. ഇടതു മുന്നണിയുടെ ആഭ്യന്തരവും വ്യക്തി പരവും താത്വികവും ആയ വൈരുധ്യങ്ങള്‍ തന്നെയാണ് സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ നടക്കാതിരിക്കാന്‍ കാരണം ആയത് .
പ്രോജെക്റ്റ്‌: സ്മാര്‍ട്ട് സിറ്റി

.
സ്ഥലം: ഐ ടി ടൌണ്‍ ഷിപ്പ്, കൊച്ചി.
നിക്ഷേപം: 1500 കോടി.
പ്രമോട്ടര്‍: ടീകോം,ദുബായ്‌.
പ്രാഥമിക അനുമതി: 2005
പാട്ടഭൂമിയിലെ കൈവശാവകാശത്തെ സംബന്ധിച്ച് സര്‍ക്കാരും ടീകോമുമായി ഉണ്ടായ തര്‍ക്കം പ്രമുഖ വ്യവസായി യൂസഫലിയുടെ മധ്യസ്തയില്‍ ഒത്തു തീര്‍പ്പാവാന്‍ അഞ്ചു വര്ഷം കഴിയേണ്ടി വന്നു എന്നത് തന്നെ സര്‍ക്കാരിന്റെ പിടിപ്പുകേട് ആണ്. അവസാനം ഒത്തു തീര്‍പ്പായി. പദ്ധതിക്ക്‌ തുടക്കം ഇടാന്‍ പ്രതിയ കരാറില്‍ ഒപ്പിട്ടു. ഇനി പുതിയ സര്‍ക്കാര്‍ വന്നിട്ട് വേണം എന്തെങ്കിലും ചെയ്യാന്‍.
പ്രോജെക്റ്റ്‌: ഹൈടെക് സിറ്റി, ഇന്ടഗ്രെറ്റഡ് ടൌണ്‍ഷിപ്പ്, കൊച്ചി.

പ്രൊമോട്ടര്‍: ശോഭാ ഡവലെപ്പെഴ്സ്, ബാന്ഗ്ലൂര്‍.
നിക്ഷേപം: 5000 കോടി.
ഐ ടി സ്ഥാപനങ്ങളും വാണിജ്യ പാര്‍പ്പിട സമുച്ചയങ്ങളും ഉദ്യാനങ്ങളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആസൂത്രിതമായ ഒരു അത്യാധുനിക നഗരം ആയിരുന്നു പദ്ധതി.ശോഭാ ഗ്രൂപ്‌ വില കൊടുത്തു വാങ്ങിയ ഭൂമിയാണ്. പക്ഷെ പരിസ്ഥിതി പ്രശ്നം പറഞ്ഞു സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ അനുമതി തടഞ്ഞു.അവിടെ ഉണ്ടായിരുന്ന കണ്ടല്‍ കാടുകള്‍ ആണ് പരിസ്ഥിതിക്ക് കാരണം പറഞ്ഞത്. കണ്ണൂരില്‍ പാര്‍ട്ടിക്ക് പാര്‍ക്ക്‌ ഉണ്ടാക്കാന്‍ കണ്ടല്‍ കാട് ഒരു പ്രശ്നം ആയില്ല എന്നുള്ളത് സമീപ കാല യാഥാര്‍ത്ഥ്യം. പദ്ധതി അവതാളത്തില്‍ ആക്കിയതില്‍ ഗൂഡാലോചന നടന്നു എന്ന് വ്യവസായ മന്ത്രി എളമരം കരീം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശത്രുവായ ഫാരിസ്‌ അബൂബക്കര്‍ ആയിരുന്നു ഇവിടത്തെ ഭൂമി വില്പനയുടെ പിന്നില്‍. അത് തന്നെയാണ് പദ്ധതിയില്‍ വി എസ് പാര പണിഞ്ഞതും എന്നാണു നാട്ടുകാരുടെ വാദം.
പ്രോജെക്റ്റ്‌: സ്കൈ സിറ്റി.                                                                    സ്ഥലം കൊച്ചി.

നിക്ഷേപം: 500 കോടി.
പ്രമോട്ടര്‍ : യശോരാം ഗ്രൂപ്പ്, കൊച്ചി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ യശോരാം ഗ്രൂപ്പ് മുന്നോട്ട് വച്ച പദ്ധതി പരിഗണിക്കാന്‍ മുഖ്യമന്ത്രി വി എസ് അധ്യക്ഷനായ ഉന്നത തല സമിതി വ്യവസായ വകുപ്പിനോട്‌ ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ എല്ലാ അനുമതിയും കിട്ടിക്കഴിഞ്ഞ ഈ പദ്ധതിയെ കുഴക്കിയത് ഒരു പാലം ആണ്.പ്രോജെക്റ്റ്‌ മാറ്റി കൊടുക്കാന്‍ കേന്ദ്ര തീര പരിപാലന നിയമ അതോറിറ്റി പറഞ്ഞപ്പോള്‍ യശോരാം ഗ്രൂപ്പ് കോടതിയില്‍ പോയി.പാലത്തിന്റെ ഭാഗം മാത്രം ഭേദഗതി വരുത്തി സമര്‍പ്പിക്കാന ആണ് കോടതി ഉത്തരവ് ആയത്.
ദേശീയ ഹൈവേ ബൈപാസില്‍ കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ്‌ വരെയും അവിടെ നിന്ന് സുഭാഷ്‌ ചന്ദ്രബോസ് റോഡ്‌ വരെയും കായലിന്റെയും നഗരത്തിന്റെയും മുകളിലൂടെ നാല് കിലോ മീറ്റര്‍ നീലുള്ള ഫ്ലൈ ഓവര്‍ ആണ് സ്കൈ സിറ്റി.ഈ ഫ്ലൈ ഓവറിന്റെ മധ്യത്തില്‍ പതിനെട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വ്യാപാര- പാര്‍പ്പിട സമുച്ചയം ആണ് അഞ്ഞൂറ് കോടിയുടെ ഈ പദ്ധതി. ഫ്ലൈ ഓവര്‍ പണി തീര്‍ന്നാല്‍ സര്ക്കാറിനു സൌജന്യമായി കൊടുക്കുമെന്നും ടോള്‍ പിരിക്കില്ലെന്നും ഒക്കെ കരാറില്‍ ഉണ്ട്.ഫ്ലൈ ഓവറിന്റെ മേല്‍നോട്ടവും മാലിന്യ സംസ്കരണവും യശോരാമിന് ആയിരിക്കും. ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കേണ്ടി വരില്ല എന്ന കാര്യം കൊണ്ട് തന്നെ യാതൊരു പ്രശനവും ഉണ്ടാകില്ല എന്നതാണ് ഈ പദ്ധതിയുടെ നേട്ടം...ഫ്ലൈ ഓവറിലെ വാണിജ്യ പാര്‍പ്പിട സമുച്ചയത്തിലെ സ്ഥലം വിലക്കുന്നതാണ് യശോരാം കമ്പനിയുടെ ലാഭം.  എന്നാല്‍ പൊതു സ്വത്തായ കായലിന്റെ മുകളില്‍ പാലം  പണിഞ്ഞു അതില്‍ ഉയരുന്ന കെട്ടിടങ്ങള്‍ സ്വന്തം ആക്കാന്‍ സമ്മതിക്കില്ലെന്ന മുരട്ടു വാദം മുഖ്യ മന്ത്രിയില്‍ നിന്നുംഉണ്ടായപ്പോള്‍ പരിപാടി അവിടെ നിന്നു.
പക്ഷെ ആ കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഇരട്ടി മുതല്‍ മുടക്കുള്ള ഒരു വമ്പന്‍ ഗതാഗത സൌകര്യവും മറ്റു നഗര സൌകര്യങ്ങളും ഒക്കെ യാതൊരു മുതല്‍ മുടക്കും ഇല്ലാതെ കേരളത്തിന്‌ കിട്ടുന്ന കാര്യം വരട്ടു ചിന്താഗതിക്ക് മുന്‍പില്‍ മുട്ട് മടക്കി.ലോകത്ത് എവിടെയും ഇതുവരെയും വന്നിട്ടില്ലാത്ത ഈ പദ്ധതിക്ക് ഇപ്പോള്‍ യശോരാം പേറ്റന്റ് നു വേണ്ടി അപേക്ഷിചിരിക്കയാണ്.ഇനി വേറെ ഭരണം വരണം ഇത് നടപ്പിലാകാന്‍.
പ്രോജെക്റ്റ്‌: സൈബര്‍ സിറ്റി.
സ്ഥലം :ഐ ടി ടൌണ്‍ ഷിപ്പ് കൊച്ചി

നിക്ഷേപം: 4000 കോടി
പ്രമോട്ടര്‍ : ഹൌസില്‍ ആന്‍ഡ്‌ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് .
അനുമതി കിട്ടിയത് 2007 ല്‍
എച്ച് എം ടിയുടെ കളമശേരിയില്‍ ഉള്ള ഭൂമി വാങ്ങി ബ്ലൂ സ്റാര്‍ റിയല്‍ എസ്റേറ്റ് എന്ന കമ്പനി തുടങ്ങാന്‍ ഉദ്ദേശിച്ച പദ്ധതി ആണ് ഇത്.
സംസ്ഥാന സര്‍ക്കാര്‍ വ്യവസായം തുടങ്ങാന്‍ എച്ച് എം ടിക്ക് നല്‍കിയ ഭൂമി വില്‍ക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല എന്നാ വാദത്തില്‍ സി പി എം തന്നെ ആ പദ്ധതിയും തുടക്കത്തിലേ മുടക്കി.മന്ത്രി എളമരം കരീം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ശിലാ സ്ഥാപന ചന്ദങ്ങില്‍ നിന്നും നമ്മുടെ മുഖ്യ മന്ത്രി വിട്ടു നിന്നു.
എച്ച് എം ടിയുടെ ഭൂമി വില്പന ഹൈ കോടതി ആണ്ഗീകരിച്ചു. പക്ഷെ അപ്പോഴേക്കും ആഗോള സാമ്പത്തിക മാന്ദ്യം നിക്ഷേപകരെ അകറ്റി.
ഫലം അതും തുലഞ്ഞു കിട്ടി.
പ്രോജെക്റ്റ്‌: നോളെജ് പാര്‍ക്ക്‌.
സ്ഥലം: ഐ ടി എന്‍ക്ലേവ്. കോഴിക്കോട്‌ .

നിക്ഷേപം: 4000 കോടി.
പ്രമോട്ടര്‍: ആദിത്യ ബിര്‍ള ഗ്രൂപ്പ് .
പ്രാഥമിക അനുമതി: 2007
ആദിത്യ ബിര്‍ള യെ അറിയാത്ത മലയാളി കാണും .
പക്ഷെ ആദിത്യ ബിര്‍ള യെ അറിയാത്ത കോഴിക്കോട് കാരന്‍ കാണില്ല.
കോഴിക്കോട്‌ മാവൂരിലെ ഗ്വാളിയോര്‍ രയോന്‍സ്‌ ഓര്‍മയില്ലേ?
അതെ സ്ഥലത്ത് തന്നെ അവര്‍ തന്നെ തുടങ്ങാന്‍ ഉദ്ദേശിച്ച പ്രോജെക്റ്റ്‌ ആണ് നോളെജ് പാര്‍ക്ക്‌ .
റയോണ്‍സിലെ തൊഴിലാളി നേതാവ് ആയിരുന്ന  മന്ത്രി ഇളമരം കരീം മുന്‍ കൈ എടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചു.
പക്ഷെ ഭൂമി വിലപനയെക്കുരിച്ചു വന്ന അഴിമതി ആരോപണങ്ങള്‍ ആ പദ്ധതിയും തുലച്ചു.
പ്രോജെക്റ്റ്‌: പ്രത്യേക സാമ്പത്തിക മേഖലകള്‍.

നിക്ഷേപം: 2500 കോടി.
അനുമതി: 2008
ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരുന്ന ഒരു പദ്ധതിയാണ് ഇത്.ഇരുപത്തി ഒന്ന് സാമ്പത്തിക മേഖലകള്‍ ആണ് വ്യവസായ വകുപ്പ്  ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് പത്തു ആയി കുറച്ചു.
പക്ഷെ മുഖ്യ മന്ത്രിയുടെ ഓഫീസില്‍ തന്നെ ഫയലുകള്‍ ഇരുന്നു. ഒന്നും നടന്നില്ല.സി പി ഐ, ആര്‍ എസ് പി കക്ഷികലുടെ എതിര്‍പ്പ് മൂലം ആണ് വി എസ് ഇതും മുക്കിയത്.കോയമ്പത്തൂരിലെ പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഈ പദ്ധതി അന്ഗീകരിചെന്കിലും കേന്ദ്ര കമ്മിറ്റി തീരുമാനം നേരിട്ട് അറിയിചാലെ നടത്തൂ എന്ന് വി എസ് വാശി പിടിച്ചപ്പോള്‍ പദ്ധതി  നിലച്ചു.
പക്ഷെ 2008 ല്‍ മന്ത്രിസഭ പത്തു മേഖലകള്‍ക്ക്‌ അനുവാദം നല്‍കി.അപ്പോഴേക്കും ആഗോള മാന്ദ്യം എല്ലാം തകര്‍ത്തു.
പ്രോജെക്റ്റ്‌: സാറ്റലൈറ്റ്‌ സിറ്റി.
സ്ഥലം: കിനാലൂര്‍, കോഴിക്കോട്.

നിക്ഷേപം: 2500 കോടി.
പ്രമോട്ടര്‍: സി ഐ ഡി ബി . മലേഷ്യ
പ്രാഥമിക അനുമതി: 2007
മന്ത്രി എളമരം കരീം മുന്‍കൈ എടുത്തു കൊണ്ട് വന്ന പ്രോജെക്റ്റ്‌ . മലേഷ്യന്‍ കമ്പനി പൂട്ടി എന്ന് പറഞ്ഞു വി എസ് അതും മുടക്കി.
അതെ .ഇത്രയും അനുകൂല സാഹചര്യങ്ങള്‍ കണ്‍ മുന്നില്‍ വന്നിട്ടും ഒന്ന് പോലും നടപ്പിലാക്കാന്‍ ഉള്ള മനസ്സ് കാണിക്കാതിരുന്ന ഇവരോട് നമ്മള്‍ ക്ഷമിക്കണമോ ?
നൂറോളം എന്ജിനീയറിംഗ് കോളേജുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളിളി നിന്നും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് യുവതീ യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുഅകയല്ലേ ഇവര്‍ ചെയ്തത്.
സ്വന്തം നാട്ടില്‍ ജോലി ചെയ്തു സ്വന്തം കുടുംബത്തോടും നാട്ടുകാരോടും ഒപ്പം ജീവിക്കാമെന്ന ഇവരുടെ സ്വപ്നഗ്നങ്ങള്‍ക്ക് ചിതയോരുക്കിയ ഇവരോട് നമ്മള്‍ എനഗനെ പ്രതികരിക്കണം എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യം ഇല്ല എന്ന് കരുതുന്നു.